ശർമ്മിഷ്‌ഠയ്‌ക്ക്‌ – ഒരനുബന്ധം

എൻ.എസ്‌.മാധവന്റെ കാറിനെ ഓവർടേയ്‌ക്ക്‌ ചെയ്‌ത്‌ ശർമ്മിഷ്‌ഠയുടെ ഹുണ്ടായ്‌ ദില്ലിയിലെ തെരുവീഥിയിലൂടെ മുന്നേറി. വണ്ടി ചെന്നു നിന്നത്‌ കൊണാട്ട്‌ പ്ലെയിസിലെ ഒരു ബ്യൂട്ടിപാർലലിനു മുമ്പിലാണ്‌. ബ്യൂട്ടിപാർലലിൽ നല്ല തിരക്ക്‌. ശർമ്മിഷ്‌ഠ ഒതുങ്ങി ഒരു സോഫായിൽ ഇരുന്നു.

യയാതി പരാജിതനായി തന്റെ മുറിവിട്ട്‌ ഇറങ്ങിപോയത്‌ ശർമ്മിഷ്‌ഠ ഓർത്തു. അന്നു തന്റെ ചിരികൊണ്ട്‌ ഫ്ലാറ്റു കൊട്ടാരം കിടുങ്ങുന്നുണ്ടായിരുന്നു.

ഇന്നലെ രാത്രീ യയാതി പറഞ്ഞ കഥയിലെ മർമ്മങ്ങൾ ഓർത്ത്‌ ഓർത്ത്‌ ചുണ്ടിൽ ചിരിയൂറി.

പരാജയപ്പെട്ടു പിൻവാങ്ങിയ ദിവസം യയാതി യദുവിന്റെ അടുത്തു ചെന്നു. നല്ല ഗ്ലാസ്‌മേറ്റായ മൂത്തപുത്രൻ യദുവിനോടു കാര്യങ്ങൾ പറഞ്ഞു. “മകനെ ജീവിതം എന്നിൽനിന്നും ചോർന്നു പോയതു ഞാൻ അറിഞ്ഞില. ഇവിടെ ഈ ദില്ലിയിൽ പുളച്ചുമദിക്കാൻ കൊട്ടാരങ്ങൾ, ലാവണ്യവതികളായ പെൺകുട്ടികൾ, ഉപഭോക്ത്രസംസ്‌ക്കാരം കൊണ്ട്‌ വളർന്നു വലുതായ ഈ നഗരത്തിൽ ഇനിയും യുവാവായി ജീവിക്കാൻ മോഹം.”

ഇതുകേട്ടു യദു ഉറക്കെ ഉറക്കെ ചിരിച്ച്‌ ഗ്ലാസുമെടുത്ത്‌ കാർ പെറ്റിലൂടെ തെന്നി തെന്നി അവന്റെ മുറിയിലേക്കുപോയി. പിന്നീടു കണ്ടതു ദ്രൂഹുവിനെയാണ്‌.

അവൻ കഞ്ചാവിന്റെ ലഹരിയിൽ മതിമറന്നിരിക്കവെ യയാതി അവനെ സമീപിച്ചു. യുവാവാനുളള തന്റെ ആഗ്രഹം അവനു മുന്നിൽ സമർപ്പിച്ചപ്പോൾ എരിഞ്ഞു തീരാറായ കുറ്റി തനിക്കു നേരെ നീട്ടി ദ്രൂഹു കുഴഞ്ഞുമറിഞ്ഞു കിടക്കയിൽ വീണു.

യയാതി പിന്നെ കണ്ടതു പുരുവിനെയാണ്‌. പുരുവിന്‌ യയാതിയെ കണ്ടപ്പോൾ വല്ലാത്ത കാരുണ്യം തോന്നി. യയാതിയെ കനിവാർന്ന കരങ്ങളാൽ അവൻ വാരിപുണർന്നു. അച്ഛന്റെ പ്രശ്‌നങ്ങൾ കേട്ടുനിൽക്കവേ അവൻ അച്ഛനെ കാറിലേക്കു ക്ഷണിച്ചു. കാറ്‌ മുന്നോട്ടു പോയപ്പോൾ അവൻ പറഞ്ഞു. “ഹേയ്‌ താതാ നിന്നെ ഞാനിപ്പോൾ നഗരത്തിലെ ഇടാവുന്ന വില കൂടിയ സൂട്ട്‌ ഇടുവിക്കും. നിന്റെ തലയും മുഖവും ഞാൻ ചായങ്ങളും ലേപനങ്ങളും കൊണ്ടാകെ മാറ്റും. പിന്നെ നിന്റെ കരുത്ത്‌; വയാഗ്ര ഇല്ലെ. നീ കുതിരയാകും, കുതിര.”

യയാതി ശർമ്മിഷ്‌ഠയുടെ കിടപ്പറയിൽ കയറി കരുത്തു തെളിയിച്ചപ്പോൾ അവൾ കൊഞ്ചിക്കൊണ്ടു മൊഴിഞ്ഞു. “ഞാൻ എല്ലാം അറിഞ്ഞു പുരുവിന്റെ സുഹൃത്ത്‌ ഇന്നലെ എന്നോടൊപ്പം ഉണ്ടായിരുന്നു. നിന്റെ ഓരോ കളള വികൃതികൾ.”

ഇപ്പോൾ ഈ ബ്യൂട്ടിപാർലറിൽ സോഫയിൽ ഇരിക്കവേ ശർമ്മിഷ്‌ഠ ഓർത്തത്‌. ദേവയാനിയേയും മറ്റുതോഴിമാരേയും പറ്റിയായിരുന്നു. യയാതിയെ കുരുക്കാൻ ഏതു ബ്യൂട്ടിപാർലറിലാവും അവർ അഭയം കണ്ടെത്തിയത്‌.

Generated from archived content: sarmishtaykkuoru.html Author: kaunnithan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഅബുദാബി അരങ്ങിന്റെ അവാർഡ്‌
Next articleപ്രവാസിയുടെ കാഴ്‌ചകൾ
ആദ്യമെഴുതിയ കഥ “മരവിപ്പ്‌” ഉദ്യോഗമണ്ഡൽ സഹൃദയസമിതി ഇറക്കിയ എൻ.ബി.എസ്‌ പ്രസിദ്ധീകരിച്ച “രാസപുഷ്‌പങ്ങളിൽ” 1970 ൽ പ്രസിദ്ധീകരിച്ചു. ഏലൂർ ദേശീയ വായനശാലയുടെ കഥാമത്‌സരത്തിൽ “പൂരണം തെറ്റിയ സമസ്യകൾ” ഒന്നാം സമ്മാനം നേടിയിട്ടുണ്ട്‌. “ഉത്തരായനം” എന്ന നോവൽ കുങ്കുമം പ്രസിദ്ധീകരണമായ കലാലയത്തിൽ പ്രസിദ്ധപെടുത്തിയിട്ടുണ്ട്‌. “ജടായുവിന്റെ ദുഃഖം” എന്ന നാടകം ട്രോംബെ മലയാളി സമാജത്തിന്റെ രചനാമത്‌സരത്തിൽ സമ്മാനാർഹമായി. “പുരാവൃത്തം” എന്ന നാടകം ടാസ്‌ മത്‌സരത്തിനും “ടക്‌സാസിലെ കഴുകൻമാർ” എന്ന നാടകം ആൾകേരള സേഫ്‌റ്റി കൗൺസിലിന്റെ മത്‌സരത്തിനും സമ്മാനാർഹമായിട്ടുണ്ട്‌. “അഭിമുഖം” എന്ന നാടകം ആലുവ ജില്ലാതല മത്‌സരത്തിൽ (യുവജനോത്‌സവം) അവതരണത്തിന്‌ ഒന്നാം സമ്മാനാർഹമായി. “ഋതുസംഗമം” എന്ന ഒരു സംഗിത ശില്‌പം ദൂരദർശനിൽ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്‌. ഇപ്പോൾ എഫ്‌.എ.സി.ടി യിൽ ഉദ്യോഗമണ്ഡലിൽ ജോലിനോക്കുന്നു. ഭാര്യ - ഡോ - രാജലക്ഷ്‌മി മക്കൾ - ഡോ - ഹീരാഉണ്ണിത്താൻ - ഡോ - ഹൃദ്യഉണ്ണിത്താൻ കെ.എ. ഉണ്ണിത്താൻ ലക്ഷ്‌മി കൃഷ്‌ണ ഏരൂർ സൗത്ത്‌ തൃപ്പൂണിത്തുറ ഫോൺ ഃ 777779

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here