നെരൂദയ്‌ക്ക്‌ ഒരു തുറന്ന കത്ത്‌

ഏയ്‌ നെരൂദാ

ഉണരൂ…..

കരിയിലകളിവിടെ

പകലുകളിൽ

കുമിയുകയാണ്‌.

വേട്ടയാടപ്പെടുന്ന

ചിന്തകളുടെ

കണ്ണുകളിൽ നീ

ഉണരുകയാണ്‌

നിന്നിലേക്കുളള ദൂരം

കറുത്ത ആകാശങ്ങൾക്കും മീതെ

ഇടിമിന്നലുകൾക്കുമേറെ

അകലെയെങ്കിലും

കറുത്ത പെൻഡുലമുളള

എന്റെ ഘടികാരം

ചിലയ്‌ക്കുന്നതിനിടയിൽ

നീയുണ്ട്‌.

ഏയ്‌… നെരൂദാ…

ചിലിയൻ ഖനിയിൽ

ഖനനമിന്നുമുണ്ടോ?

സാന്തിയാഗോവിലെ

വീഥികളിൽ

തെരുവു നായ്‌ക്കളോടൊപ്പം

കവിതമൂളി നടക്കുന്ന

കൗമാര നിഴലുണ്ടോ?

കുഴിച്ചുമൂടപ്പെട്ട അടിമയുടെ

ശിഷ്‌ടം

മാച്ചുപീക്‌ചുവിൽ നിന്ന്‌

നീയെന്നു ഖനനം ചെയ്യും

സാമ്രാജ്യത്വത്തിന്റെ

പുകമറയ്‌ക്കുമീതെ

ആന്റോഫഗസ്‌റ്റയിലെ തെരുവിലിപ്പഴും

ചോരകൊടി പാറുന്നുവോ?

ഏയ്‌ നെരൂദാ…

ഞാനിന്ന്‌ പ്രണയിക്കുവാൻ

പഠിക്കുകയാണ്‌.

എങ്കിലും

ഒരിക്കലും ഞാനെന്റെ

പ്രണയിനിയുടെ

ചുംബനങ്ങൾ അപഹരിക്കുന്ന

തലയിണകളോട്‌

അസൂയപ്പെടുന്നില്ല.

ശരത്‌കാല സത്യവാങ്ങ്‌മൂലം

തുറന്നിരിക്കുകയാണ്‌

നിന്റെ പ്രണയത്തിന്റെ

പച്ചരക്‌തവുമായി.

Generated from archived content: poem_nerudakku.html Author: kalesh_s

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമൂന്നുകവിതകൾ
Next articleനിശാഗന്ധിയോടൊത്ത്‌ ഒരു രാത്രി
എം.ജി.യൂണിവേഴ്‌സിറ്റി ‘സ്‌റ്റാസി’ലെ എം.സി.എ (പുല്ലരിക്കുന്ന്‌ കാമ്പസ്‌) വിദ്യാർത്ഥിയാണ്‌. യൂണിവേഴ്‌സിറ്റി യുവജനോൽസവം ‘ബാലഡ്‌ 2004-കാലടി’യിൽ വച്ച്‌ നടന്നതിൽ കവിതാരചനയ്‌ക്ക്‌ ഒന്നാംസ്ഥാനം, അങ്കണം സാംസ്‌ക്കാരികവേദി തൃശൂർ നടത്തിയ കവിതാമൽസരത്തിൽ ‘ഒഴിപ്പിക്കപ്പെട്ടവരുടെ വീട്‌’ എന്ന കവിതയ്‌ക്ക്‌ ഒന്നാം സ്ഥാനം. വിലാസം ഃ കലേഷ്‌.എസ്‌., ശങ്കരമലയിൽ, കുന്നന്താനം പി.ഒ., മല്ലപ്പളളി, പത്തനംതിട്ട - 689 581.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here