സ്വപ്‌നത്തിന്റെ ഒതുക്കുകല്ലുകൾ
കയറിയാണ് നാം വന്നത്.
നീലവിരിയിട്ട നനുത്ത
പതുപതുപ്പിൽ-
നിന്റെ ആത്‌മാവിലെ
കന്യകക്കുരുന്നിനെ, ഞാനെൻ-
കൈക്കുമ്പിളിലാണ്
കോരിയെടുത്തത്
മറുത്തുപറയാതെ നീ,
എന്നിലെ സ്വഛന്ദമായ
മേഘക്കെട്ടുകളിലൂടെ
ഒരു ദേവധൂപികയായ്
ചിറകുകുടഞ്ഞു….
പിൻനിലാവ് മിഴികൂമ്പിയ
നിൻ-പ്പീലിക്കൺപ്പോളകളിൽ
ഞാൻ ചുണ്ടുരുമ്മുകയാണ്….
അമർത്തി ചുംബിക്കട്ടെ….??
നിൻസിരകളിൽ,
ഒരഗ്‌നിഗോളമായ്
മേനിയിലാളിപ്പടരട്ടെ….?
* * * * *
അകതാരിലൂറുന്ന ദിഗന്തം
നീയറിയുന്നുവോ?
നിന്റെ കാണാക്കൺ മണികൾ,
ഗർഭസ്‌ഥരാവാത്ത എന്റെ ഉണ്ണിക്കുട്ടികൾ…..!!
* * * * *
പ്രിയതേ, നീയനിക്കഞ്ചു
നാൾകൾ തരിക………
അതുവരെ,
അക്ഷമനായ് ഞാനീ,
കണ്ണടക്കൂട്ടിൽ കണ്ണുകൾ
പറിച്ചിടട്ടെ……!!!
അഥവാ,
വേച്ചുവേച്ചു നിന്നെ പുണരാതിരിക്കട്ടെ!!!
ഗുരുപവനവും,
ശൈത്യപൂരിത വിനോദകേന്ദ്രങ്ങളും
ദൂരത്തായ് ‘മൂകാംബിക’യുമിനി
പ്രവാസപതീപദം ചേർ-
ത്തപ്രധാന, പ്രവചനങ്ങൾ…..!
പത്തിചുരുക്കട്ടെ…….??
ഉൾവലിയട്ടെ…..??
* * * * *
നിന്നാർത്തവ ചക്രത്തിലെ
ആദ്യ ഏഴുനാൾകൾക്കൊടുവിൽ-
സടകുഞ്ഞെഴുന്നേൽക്കാനെനിക്കിനി-
കാത്തിരിപ്പിന്റെ
അഞ്ചുനാൾകൾകൂടി…….
Generated from archived content: poem1_ja15_10.html Author: k.ratheesh_kumar