മുത്തശ്ശി പറഞ്ഞത്‌

മഹർഷിക്കും

മത്സ്യഗന്ധിക്കും

ഇടയിലെ

മൂടൽ മഞ്ഞിന്റെ മറ

വ്യാസനെ സൃഷ്‌ടിച്ചു

അവൻ

വേദങ്ങൾ പകുത്തു

കന്യകയ്‌ക്കും

ഭർത്താവിനും

ഇടയിലെ

പരിശുദ്ധമായ മറ

‘തച്ചന്റെ മകനെ’ സൃഷ്‌ടിച്ചു

അവൻ

കാലത്തെ പകുത്തു

മുത്തശ്ശിപറഞ്ഞത്‌

“ഉറവേണ്ട മക്കളെ മറമതി”

Generated from archived content: poem2_oct17_09.html Author: joseph_nambimadam

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleമച്ചിപ്ലാവ്‌
Next articleമഴയുടെ കഥ
ചങ്ങനാശ്ശേരി വടക്കേക്കര സ്വദേശി, ഇപ്പോൾ അമേരിക്കൻ പ്രവാസി. അമേരിക്കയിലേയും കേരളത്തിലെയും ആനുകാലികങ്ങളിൽ സ്ഥിരമായി എഴുതുന്നു. അമേരിക്കയിലെ സാഹിത്യ സാംസ്‌കാരിക സംഘടനയിൽ സജീവ പ്രവർത്തകനാണ്‌. കേരള ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത്‌ അമേരിക്ക(LANA)യുടെ സ്ഥാപക സംഘാടാകനാണ്‌. മലയാള സാഹിത്യപുരസ്‌കാരം (2000), മലയാളവേദി സാഹിത്യപുരസ്‌കാരം (2000) ഫൊക്കാന സാഹിത്യപുരസ്‌കാരം (2002) തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾക്ക്‌ അർഹനായിട്ടുണ്ട്‌. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ‘പ്രവാസി കവിത’യുടെ ഗസ്‌റ്റ്‌ എഡിറ്ററാണ്‌. നിസ്വനായ പക്ഷി (കവിത സമാഹാരം), കൊച്ചുകൊച്ചു കാര്യങ്ങളുടെ തമ്പുരാൻ എന്ന അരുദ്ധതി നക്ഷത്രം (ലേഖന സമാഹാരം) ഉഷ്‌ണമേഖലയിലെ ശലഭം (കഥാസമാഹാരം), തിരുമുറിവിലെ തീ (കവിത സമാഹാരം) എന്നിവയാണ്‌ പ്രസിദ്ധീകരിച്ച കൃതികൾ. 818 Summer Drive Mesquite, TX 75149, USA Address: Phone: 9722888532

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here