വർഷമേഘങ്ങൾ

പെയ്‌തുതീർന്നു ഞാ-

നന്തരംഗത്തിൽ

ജൈവതീർത്ഥം പകർന്നു കഴിഞ്ഞു

അസ്ഥിതോറുമുൾച്ചേർന്ന വിശുദ്ധ

രക്തബീജം ചൊരിഞ്ഞു കഴിഞ്ഞു

അക്ഷരത്തിന്റെ പച്ചയിൽ പൂക്കും

അക്ഷയപ്രഭാപൂരം കണക്കെ

കാത്തിരിക്കും പ്രതീക്ഷയായെന്നിൽ

ചേർന്നു നില്പു വിളക്കായി നിങ്ങൾ.

കാറ്റു തുളളുന്നൊരാൽ മരച്ചോട്ടിൽ

ആരുമീട്ടുന്നു പ്രാണപ്രപഞ്ചം

ധ്യാനരൂപം, ചിദാകാശസ്വപ്ന-

സാക്ഷിയായ്‌ നിറകൊളളുന്നതാരോ

വാക്കുമർത്ഥവും കൊയ്യും കിനാവിൻ

കാലമെന്നിലൂടാരതിക്കൊൾകെ

എന്റെ മേഘമായ്‌ വർഷമായ്‌ പെയ്യും

മണ്ണിന്നൂർവ്വര സ്വപ്‌നങ്ങൾ വീണ്ടും.

കർമ്മകാണ്ഡം കഴിഞ്ഞൊരീജന്മം

പാടിനിർത്തുമിയീണത്തിൽനിന്നും

തൊട്ടുണർത്താൻ നിലാവിന്റെ നേർത്ത

സ്പർശമായ്‌ നിങ്ങളെന്നടുത്തില്ലേ?

Generated from archived content: poem2_feb10.html Author: jayakumar_chengamanad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here