അത് മച്ചിപ്പശുവാണെന്ന് ചിലർ പുച്ഛിച്ചു;
പൂക്കാമരമത്രേ,
തരിശത്രേ!
കോടിയ ചിരി മറച്ച്
ഒരു വില പറഞ്ഞു
“ഇതിൽക്കൂടുതലില്ല”
“പേശേണ്ടതില്ല”
നമ്മൾ ഉരുക്കൾ കരഞ്ഞു-
കയറുകൾ മാറുമ്പോൾ
എവിടങ്ങളിലാവും എത്തിപ്പെടുക?
മനസ്സു വിങ്ങിനിൽക്കുമ്പോൾ
നീയെന്നെത്തൊട്ടു;
ഞാൻ മന്ത്രിച്ചുഃ-
“കയറഴിക്കുമ്പോൾ
ഞൊടിയിൽ നമുക്കൊരോട്ടം;
ഒന്നിച്ച്
എല്ലാം തകർത്തുകൊണ്ട്
ഒരു മലവെള്ളപ്പാച്ചിൽ”…!
നീ ചിരിച്ചുവോ?
യജമാനൻ വരുന്നുണ്ട്
മുതുകിൽ തലോടുന്നുമുണ്ട്
കണ്ണും കണക്കും പലതല്ലേ!
വിലയുറച്ചിരിക്കില്ല!
ഏട്ടിലെ പുല്ലും വെള്ളവും
വെളിച്ചമായിക്കൊണ്ടിരുന്നു;
ഞങ്ങൾ ആശ്രയജീവികൾ.
Generated from archived content: poem3_apr18_07.html Author: jayakrishnan_vayppur
Click this button or press Ctrl+G to toggle between Malayalam and English