പ്രേമമൊരു ചിറകില്ലാപ്പക്ഷി.
ചിറകില്ലാപ്പക്ഷിയാവെനിക്കു-
നീയെൻ ചിറകുകളായിരുന്നു.
വസ്തുതതൻ സത്യംതേടി, സാരംതേടി
അനന്തതയിലേയ്‌ക്കു ഞാൻ
നിന്നോടൊപ്പം പറന്നുയർന്നു.
ഉയരങ്ങളിൽ മറ്റൊരു
ചിറകില്ലാപ്പക്ഷിയെ കണ്ടുനീ-
യൊരു സഹായഹസ്‌തമായ് പറന്നിറങ്ങി.
ഞാൻ-ചിറകില്ലാത്തവൾ-ശൂന്യതയിൽ
തനിച്ചായവശേഷിച്ചു.
ഇന്നും ഞാനാ അഗാധഗർത്തത്തി-
ലെൻ പറക്കൽ തുടരുന്നു.
എന്റെയീ ഈരടികളിൽ നമ്മുടെ
ഭ്രാന്തമാം പറക്കൽ കാണാം.
ഇതു വായിക്കുമ്പോഴോർക്കുക നീ-
യഗാധ ഗർത്തത്തിലേയ്‌ക്കു കുതിക്കുക!
എങ്കിൽ നിനക്കിന്നും കാണാമവിടെ
നീ മൂലം നിപതിച്ചുപോയൊരു പക്ഷിയെ!
നിനക്കവളെ രക്ഷിക്കാനാകും!
നിനക്കു മാത്രം!
Generated from archived content: rojelio3.html Author: jamini-kumarapuram