അവൾ – വഴിയോരത്തെ സുഗന്ധപുഷ്പം

ഉയർന്നതാം പാലത്തിൻ മദ്ധ്യത്തി-

ലൂടൊരോർമ്മതൻ പ്രകാശധാര കടന്നിടുന്നു

നക്ഷത്രങ്ങളിലേയ്‌ക്കുളള ദൂരമിപ്പോഴ-

തിന്നസ്വസ്ഥത കുറച്ചിടുന്നു.

അവളും തെരുവുമാപ്പൂന്തോട്ടവും

മനം മയക്കുവാറുളെളാരാ-

കൊഴുന്തിൻ സുഗന്ധവുമിപ്പോൾ

മനസ്സിന്റെ മുറ്റത്തു ജ്വലിച്ചിടുന്നു.

ഇന്നുമാപ്പക്ഷിതൻ ചുണ്ടിൽ

റോസും മാംസളത്വവും

അതിന്റെ കൺകളിൽ നിഴലിക്കു-

മൊരാകാശ നീലിമയും തുടുത്തു നില്പൂ!

ചേളിലയിൽ നിന്നും പൊട്ടിമുളച്ചതാം

സംഗീതമിപ്പോഴതിൻ കൂട്ടിലേയ്‌ക്കും

പിന്നെ ശിഖരങ്ങളിലേക്കു-

മൊപ്പം വ്യാപിച്ചിടുന്നു.

ഞാൻ വിളിച്ചു കൂവി-തുടരുക!

കൈയുയർത്തിപ്പറയണോ എന്നൊ-

രാശങ്കയാൽ ഞാനുഴറി-അല്ലെങ്കിൽ

കൈ ചലിക്കാനാവാതെയായി.

നിഴൽ വന്നു ചിറകുകൾ ചെറുതായ്‌ നിവർന്നു

ഒരു തിരയുയർന്നു-എന്റെയുളളിലെ

കാറ്റിലൊരു പ്രഭാതം പതഞ്ഞുപൊങ്ങി.

പേൾ ലീഫെവിടെ? ആ ഗാനമെവിടെ?

റോസാപ്പൂക്കളെവിടെ?

പകൽ സ്വപ്നം മാഞ്ഞു-ഇപ്പോഴെന്നി-

ലേയ്‌ക്കു പടരുന്നൊരിരുട്ടുമാത്രം

കനത്തു കറുത്തതാം നിശ്ശബ്‌ദത മാത്രം!

ഞാനെൻ വിലാപങ്ങൾതൻ വിത്തുകൾ

ഭ്രാന്തമായ്‌ വിതച്ചു കൊണ്ടോടി.

ഭീതിദമാം കാറ്റിന്റെ വംശം

പതഞ്ഞു പൊങ്ങിയുയർന്നു.

ആ കാറ്റിന്റെ ഗതിയിലെൻ മിഴികളും

പതാകയിൽ കരങ്ങളും നട്ടിരുന്നു.

എന്റെയുളളിലെ നക്ഷത്രം മന്ത്രിച്ചു

നീ തുടർന്നു പോകൂ!

Generated from archived content: rojelio1.html Author: jamini-kumarapuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English