പത്തുമാസം ഞാൻ
നൊന്തു പെറ്റൊരു കവിത
പത്രാധിപർക്ക് അയച്ചു.
“കാകളിയുമില്ല മഞ്ജരിയുമില്ലാത്ത
ഒരു ഒന്നൊന്നര കവിത
കൊണ്ട് പോണം മിസ്‌റ്റർ ഹേഃ
കവി
സഹികെട്ട് എഡിറ്ററെ
ശപിച്ചു.
”കാലാമാടാ
നിൻ രതി രാത്രികൾ
അന്തമില്ലാത്ത മരുഭൂമി
ആകട്ടേ;
ആ രാത്രി
കാമുകനെ കമഴ്‌ത്തി കിടത്തി
കാമുകി പറഞ്ഞു
ഹെഡ ദുഷ്‌ടാ
നീ ഒരു കൊടും
രാക്ഷസൻ തന്നെ;
മകളുടെ
മുഖം കാണാൻ ഭാഗ്യമില്ലാ
തന്ത ഭാവിയിൽ
തോറ്റു പോയി.
Generated from archived content: poem2_nov22_10.html Author: dileep_bheemathmaja
Click this button or press Ctrl+G to toggle between Malayalam and English