ഒരുപാടു ആവലാതികളുമായി
അയാൾ പ്രാർത്ഥിച്ചു.
ദൈവമേ
എനിക്കെന്തിനീ ദുഷ്‌ട ദുഃഖം തന്നു
ഈ നിമിഷം മുതൽ
എനിക്കാ സ്വർഗ്ഗ ഗ്രാമം
തരേണമേ,
ആ രാത്രി
അയാൾ പാലൂട്ടി വളർത്തിയ
പ്രണയകിളിയെ
അങ്ങേതിലെ ചക്കി പൂച്ച
കടിച്ചു കൊന്നു.
പേമാരിയിൽ ദുഖ പുര
ഒളിച്ചു പോയി
ബിരുദമെല്ലാം കൊടും കാറ്റിൽ
പറന്നും പോയി.
അതി ദുഖം വന്ന
ശ്രീധരൻ പിന്നെയും പ്രാർത്ഥിച്ചു.
എന്റെ ചാവേലാചിയെ
കടിച്ചു കൊന്ന
ചക്കി പൂച്ച തല
പൊട്ടി ചാകട്ടെ,
ദുഃഖ പുരയിലേക്ക് മണ്ടി
കയറും ബാങ്ക് മാനേജർ
പുക്കുതി കേളപ്പൻ
അറ്റാക്ക് വന്നു ഒടുങ്ങീടണമേ.
എനിക്ക് മാത്രം നല്ലത്
വന്നീടണമേ.
തമ്പുരാനെ എന്റെ പ്രിയനേ
അല്ലെങ്കിലും ഇങ്ങള് എന്റെ
കൂടെ യാണെന്ന് എനിക്കറിയാം.
ഞാൻ ഇരന്നുണ്ടാക്കിയാ ദുഖ പുര
ഇങ്ങള് മാരിയായി വന്നു എടുത്താലെന്താ/
ഇന്നാട്ടിലെ എന്റെ ആജന്മശത്രു
കുഞ്ചു ചെക്കിനിയുടെ പുരയും
നരകത്തിലേക്ക് എടുത്തല്ലോ
ഉഒ യിന്റെ പടച്ചോനെ
ഇങ്ങള് ആള് പുലിയാണ് കേട്ടോ?
ശ്രീധരൻ പ്രാർത്ഥന തുടരും.
Generated from archived content: poem2_may25_11.html Author: dileep_bheemathmaja