നീ വളമാകേണ്ടി വന്നുവല്ലോ
ഈ ഗോതമ്പുമണി വെളിച്ചം കാണുവാൻ,
കായൽക്കരയിൽ
തടാകക്കരയിൽ
ഓറഞ്ചുമരച്ചോട്ടിൽ
നീ കവിതകൾ ചൊല്ലിയെന്ന മുഷിപ്പിച്ചു
ജന്മനാ ഞാൻ വെറുത്തിരുന്നു കവിതകളെ
ഗ്രഹണത്തിന്റെയന്നു “ഭ്രമകല്പനകളുടെ തോഴിയും,
മൂഷികസ്‌ത്രീയും” ചൊല്ലിയെന്ന കരയിച്ചു
ആ സന്ധ്യയിൽ തന്നെ
അന്യോന്യം പിരിഞ്ഞു തനിയെ നടക്കേണ്ടി വന്നു നാം
പിന്നീടെപ്പോഴോ അറിയുന്നു;
സ്വന്തം പ്രാണനെയാണു നീ
എന്നിലേയ്‌ക്കുൾപ്രാപണം നടത്തിയതെന്നും
നിന്റെ പ്രാണന്റെ നിറമാണെന്റെ തൂലികയിലെ
നീലമഷിയായി മാറിയതന്നും
ഉരുകിയൊലിക്കുന്ന
എന്റെ ഹൃദയത്തെ തൂലികയാക്കി
കവിതയെന്ന ഭാവേനെ
പെയ്‌തിറങ്ങുകയാണു നീ
പുനർജന്മമായി…എന്നിലൂടെ
നഷ്ടഭൂമിയുടെ മാറിലേയ്‌ക്ക്
ഇലത്താളിലെ നീർമണിയിലേക്ക്
Generated from archived content: poem1_feb9_07.html Author: devasena
Click this button or press Ctrl+G to toggle between Malayalam and English