മനസ്സിൽ കവിത വറ്റിയ സമയത്തായിരുന്നു
ഉഷ്‌ണപ്പുണ്ണുകൾ വിളഞ്ഞത്
ഗോതമ്പ് മണികൾ വിളഞ്ഞതും പെട്ടെന്നായിരുന്നു
ഉഷ്‌ണപ്പുണ്ണുകൾക്ക് ചലനമുണ്ടായിരുന്നു
ഉതിർന്നു വീഴുന്ന ഗോതമ്പ് മണികൾ
കൊത്തിയെടുക്കാൻ കറുത്ത ചുണ്ടുള്ള
വെളുത്ത പക്ഷികൾ
വയൽ മരങ്ങളിൽ കൂട്ടം കൂടിയിരിക്കുന്നു
ഉഷ്ണപ്പു്ുുകൾ ഒരു വിണ്ണുകൾ പഴയൊരു പുരാണത്തിന്റെ
ബാക്കിയും പുതിയൊരു നിയമത്തിന്റെ
പതിരിനെയും കുറിച്ചോർത്ത് വീർപ്പുമുട്ടി
ഉഷ്‌ണപ്പുണ്ണുകൾ ഒരു പ്രസ്‌ഥാനമാണ്
കീറാമുട്ടികൾ പലതും തലമുടി നിന്നതായിരുന്നു
അവയുടെ പ്രശ്‌നം
ഗോതമ്പ് വയലുകൾക്കും പക്ഷികൾക്കും
അതു തന്നെയായിരുന്നു പ്രശ്‌നം
ചിരിക്കാനൊരു ശ്രമം ഉഷ്‌ണപ്പുണ്ണുകൾ
നടത്തിയെങ്കിലും നീറ്റൽ അത് അവസാനിച്ചു
നെടുവീർപ്പുകളുടെയറ്റത്തും നീറ്റലുണ്ടായിരുന്നു
ഉഷ്‌ണപ്പുണ്ണുകൾ പല കഥകളിൽക്കിടന്ന്
കരയാൻ തുടങ്ങിയ നേരം
മനസ്സിൽ വീണ്ടും കവിത കിനിയാൻ തുടങ്ങി
ഗോതമ്പു വയലുകളിൽ ഇരുട്ട് പരന്നു
നാളെ വീണ്ടും വരാമെന്ന് പറഞ്ഞ്
പക്ഷികൾ പലവഴിക്ക് പറന്നുപോയി
ഉഷ്‌ണപ്പുണ്ണികൾ ഒരു വിലാപകാവ്യത്തിനുള്ള
കോപ്പുകൂട്ടുന്നന് മുന്നിൽ കണ്ട്
മാനത്ത് നക്ഷത്രങ്ങൾ മിഴി തുറന്നു
ഉഷ്‌ണപ്പുണ്ണുകളിൽ അന്നാദ്യമായി
രാത്രിയീച്ചകൾ കൂട്ടം കൂടിയിരിക്കാൻ തുടങ്ങി
Generated from archived content: poem1_jan13_09.html Author: deepa_da
Click this button or press Ctrl+G to toggle between Malayalam and English