അരപ്പൗരന്മാർ

പാഠപുസ്‌തകം വായിച്ചു

ഗുമസ്‌തനാകാം.

പാർട്ടിപുസ്‌തകം ചുമന്നു

മന്ത്രിയാകാം.

ചിന്തക്കനസ്‌തീഷ്യനൽകി

അരപ്പൗരനാകാം.

ദൈവം!

എന്തൊരു സാദ്ധ്യത!

ബിസിനസ്സ്‌ സ്‌ട്രാറ്റജികൾ

പണത്തിൻ നയാഗ്രാകൾ

തമ്മിലടിക്കുന്നു

അരപ്പൗരന്മാർ

പണിചെയ്യാൻ മടിയനൊരാൾ

കവലത്തല്ലിന്നുപോയി.

തൊഴിലാളി നേതാവായ്‌

കമ്പനി ഡയറക്‌ടറും,

അയാൾക്കും ജയ്‌വിളിച്ചു

അരപ്പൗരന്മാർ.

എഴുത്താളെ വച്ചു പരീക്ഷയെഴുതി

അപരന്റെ തീസിസുകൊണ്ടൊരു

പി.എച്ച്‌.ഡി.യും

അയാളൊരു വൈസ്‌ചാൻസലർ

അരപ്പൗരന്മാർ പാണ്ഡിത്യമൗനത്തിലും

അരച്ചാൺ വയറിനായ്‌

ജന്മം തുലച്ചവർ;

അറിവിന്നണുവിനായ്‌

മോഹം ത്യജിച്ചവർ;

വെളിച്ചം വിഴുങ്ങുന്ന-

രാഹുവേ ഭയക്കുമ്പോൾ;

പുഴുപോൽ പെരുകുന്നു

അരപ്പരന്മാർ.

നോട്ട്‌ ഃ ആത്മഭിമാനം, കടമകളെയും അവകാശങ്ങളെയും പറ്റിയുള്ള തിരിച്ചറിവ്‌ എന്നിവ പൗരബോധത്തിന്റെ ഭാഗമാണെന്ന്‌ ഓർക്കുന്നു.

Generated from archived content: poem1_july4_09.html Author: cp_krishnakumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here