അവന്റെ
നോട്ടത്താൽ
കടലുറഞ്ഞതും
ആക്രോശത്താൽ ഭയന്ന്
നദിമരിച്ചതും
അവന്റെ പല്ലിന്റെ
വെളിച്ചമേറ്റ്
മഞ്ഞുരുകി
കടൽപെരുത്തതും
പാദപതനത്തിൻ
കമ്പനങ്ങളാൽ
കാട് കടപുഴകി
കെട്ടുപോയതും
ഇതെല്ലാം അറിഞ്ഞിട്ടും
നീയെന്തേയവനോടൊത്ത്
ചോദിക്കുന്നു പലരും
ഇതവനോട് പറഞ്ഞപ്പോൾ
വെറുമൊരു മൗനം മാത്രം
നല്‌കി മറഞ്ഞുപോയവൻ
ഇപ്പോളെല്ലാരും പറയുന്നു
സിംഹമൊരുമുയൽക്കൂട്ടിലല്ല
വസിച്ചതെന്ന്!!
Generated from archived content: poem1_july12_08.html Author: ck_madhu