പത്രങ്ങൾ എഴുതിയത് ഃ
വായിച്ചു മറക്കാനിതാ
ഒരു പുതിയ വാർത്ത
നഗരം പരസ്യമായ് പറഞ്ഞത്‌ഃ
ഇനിമേൽ നിരോധിച്ചിരിക്കുന്നു
ഭിക്ഷാടനം; ഭിക്ഷാടകരേയും
നഗരത്തിനിനി വേണ്ടത്രേ
ചളുങ്ങിയ പാത്രങ്ങളും കീറത്തുണികളും
(രഹസ്യമായ്)ഃ ഇനി വെളുത്തിട്ട് തന്നെ കാര്യം
ഒരാഴ്‌ച കൊണ്ട് നീങ്ങുമല്ലോ
മുഖക്കുരുക്കളും കറുത്ത പാടുകളും
ഭിക്ഷാടകരുടെ നന്ദി പ്രസ്താവനയിൽ നിന്ന് ഃ
നഗരമേ, നീ ഭിക്ഷയായ് തന്ന
നാലു ചുവരുകൾക്കുള്ളിൽ
തിരഞ്ഞോളാം ഞങ്ങൾ
ജീവന്റെയർത്ഥം; അർത്ഥമില്ലായ്മയും
മറന്നോളാം ഞങ്ങൾ
വിശപ്പിന്റെ നാനാർത്ഥങ്ങൾ
പോരെങ്കിൽ, ഞങ്ങളെത്തന്നെയും.
ദാരിദ്ര്യമേ നിരോധിച്ചില്ലല്ലോ
അത്രയും നന്ദി.
വഴി പോക്കയായ ഒരു ദോഷൈകദൃക്ക് പറഞ്ഞത് ഃ
നഗരം ഉണ്ട്, കൈകഴുകി,
ഏമ്പക്കമിട്ട്, കമിഴ്‌ത്തിയ
പാത്രത്തിനുള്ളിലില്ലപോലും വായു
പിന്നല്ലേ ഒരു ചീരക്കഷ്ണം
Generated from archived content: poem2_july11_07.html Author: chithra