എൻ.എച്ച് മുറിക്കാൻ
കൈക്കുഞ്ഞുമായ്
ഒറ്റയ്‌ക്ക് നില്‌ക്കെ
അവളോർത്തു,
മുൻപ് കൈത്തണ്ടപിടിച്ച
പരുക്കൻ വിരലിനെ.
നടപ്പിൽ കണ്ടു
ഉടലുകൾ ഉരച്ചു
നടന്ന വഴികളെ
സംഗമിച്ച കടപ്പുറത്തെ,
പ്രണയം പഴുപ്പിച്ച
ആൽത്തറമൂടിനെ.
ചോരത്തിളപ്പിൽ
മുഹൂർത്തമില്ലാതെ
ഒപ്പുവച്ച ബലിപീഠത്തെ.
എത്ര വേഗമാണ്
കോർട്ടിലെത്തിയത്,
മുന്നിൽ അന്യനായ്
സ്‌നേഹമുരുട്ടി തന്ന വിരലുകൾ.
Generated from archived content: poem1_july10_09.html Author: chendhapooru