മാധവീയം

ഗീതയോതിയ

ഗോപാലകൃഷ്ണൻ വെറും

ഗോപികാഹൃദയചോരനോ?

കർമ്മപാശമറുക്കുവാൻ

കർമ്മമാർഗ്ഗമുപദേശിച്ച

കണ്ണൻ

കാളിന്ദിക്കരയിൽ

കാമിനീ കളേബരം

കട്ടുനോക്കും കാമനോ?

വെണ്ണ കട്ടും മണ്ണു തിന്നും

കാളിയ ദർപ്പമൊടുക്കിയും

കൃഷ്ണൻ കാലയാപനം ചെയ്തതു

കംസാന്തകനാകുവാനോ?

കണ്ണനെക്കാണുവാ-

നകക്കണ്ണു തുറക്കുവാൻ

ചൊന്നതു നീയോ ഞാനോ?

കാളിന്ദീ തടത്തിൽ

കടമ്പുപൂത്തൊരു സന്ധ്യയിൽ

കണ്ണൻ

വേണുവൂതി നിന്നുവോ?

വേണുനാദമറിവായ്‌

ഗോപികയിലലിയവേ

ചേലയുരിഞ്ഞു വീണുവോ?

ദീപം ജ്വലിച്ചുവോ?

ജ്വാല, ജ്വാലയിൽ ലയിച്ചുവോ?

Generated from archived content: sep24_poem1.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here