വാർദ്ധക്യം

പീടികയിലെ ബഞ്ചിൽ

നന്നായി വളഞ്ഞ്‌

കൈകളൂന്നി

ചടഞ്ഞിരുന്നു.

നരച്ച്‌ പുരികം വിറച്ചു.

കുടിച്ചും കുത്താടിയും

കുശുമ്പോതിയും ചിലർ വന്നു.

ചിലരെയെല്ലാം കേട്ടു.

കണ്ടതു തെളിഞ്ഞില്ല,

കേട്ടതു തിരിഞ്ഞുമില്ല.

പക്ഷേ

ആ തൊലി പൊതിഞ്ഞ

അസ്‌ഥിപഞ്ജരത്തെ മാത്രം

ആരും തന്നെ കണ്ടില്ല!

കണ്ടൊരു പൗരനാട്ടെ

ചോദിച്ചൊരു കുശലം

നെഞ്ചു കുത്തിക്കീറി

ചുണ്ണാമ്പുതേച്ചു.

Generated from archived content: poem1_july11_09.html Author: c_sreekumar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here