രണ്ട് ഇതിഹാസ കവിതകള്‍

1. ദ്വന്ദം

‘ഓട്ടനീണ്ടോരാകാശക്കീഴെ
പുറമുണങ്ങിയമരശീര്‍ഷത്തില്‍
കാക്കകള്‍ നനഞ്ഞ ചിറകുകള്‍
കുടഞ്ഞു തോര്‍ത്തുന്നു!
ഓട്ടാകാശച്ചോടെ;
കരികൊഴുത്ത മേഘങ്ങള്‍
മഴ കാഷ്ഠിക്കാന്‍ വെമ്പും പടഹം!
ഉണങ്ങിയ മരശീര്‍ഷത്തില്‍
കാക്കകള്‍ ഉണക്കംകായവേ;
അവയുടെ നെറുകമേല്‍ ,
തുള്ളിത്തുള്ളി മേഖക്കാഷ്ഠം!
ഉണങ്ങിയ മരം കാക്കയ്ക്ക്
ഉണക്കമേകുമോയെന്ന്;
ഉണങ്ങിയ മട്ടുപ്പാവില്‍.
ഉഷ്ണനിറമുള്ള പ്രാവുകള്‍!
മഴക്കാഷ്ഠം തുരുതുരാ
ഇളകിയടരുന്നു;
നനയുന്നു പുറമുണങ്ങിയ
മരമതില്‍ കാക്കകള്‍!
‘ഒരു ഗുണവുമില്ലാത്ത ജന്മങ്ങള്‍;
ഗതിപിടിക്കാത്ത ശ്രീകരങ്ങള്‍!’
-സസ്സമാധാനം വെണ്‍മ
കാഷ്ഠിക്കുന്നു പ്രാവുകള്‍!’

2. ‘ന്യൂ’ ജനറേഷന്‍

ജവഹര്‍ലാല്‍ നെഹ്‌റുവിനെ
ഓര്‍ക്കുന്നു:
‘ലെഗ്ഗിന്‍സിട്ട ആദ്യ
ഇന്ത്യന്‍ പ്രധാനമന്ത്രി’
-ന്യൂജനറേഷന്‍!

Generated from archived content: poem1_sep30_13.html Author: binoy_mb

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here