ഒരണുനീളത്തിലും ഒരണുവീതിയിലും
എന്തൊരു ചുവയാണീയിഷ്‌ടത്തിന്.
നിന്നേക്കാൾ വലിയ മുഖം മറ.
തുടരെ വാക്കുചോർച്ചക്കിടയിൽ നവജാതശൂന്യത.
അല്ലെങ്കിൽ അഭിജാത കേവലനിസ്സാരത.
വലുതിനും ചെറുതിനും ഇടയിലുളള വട്ടപ്പൂജ്യങ്ങളുടെ
പിടഞ്ഞൊടുങ്ങൽ; വരികൾ നിസ്സംഗരാണ്
തത്ത്വബോധങ്ങളെത്ര കൃശം!
എത്ര സ്ഥൂലം ഹൃദയമർശനം!!
വരണ്ട നാക്കിൽ വാക്കു വിതച്ച് വരികളുടെ
മുകുളനം നുണയാൻ ക്ലിപ്ത ഹൃദയമിടിപ്പു കരുതുക.
ബോധാവയവങ്ങൾ പുഷ്‌ടിയുളള പേടുകളാകട്ടെ.
Generated from archived content: poem1_oct6.html Author: bhasi_pangil
Click this button or press Ctrl+G to toggle between Malayalam and English