പൊട്ടക്കണ്ണന്റെ വീട്ടുകാവല്‍

ഒരൊഴിവുനാളില്‍
വീട്ടിലിരുന്നപ്പോളാണു
അയാളതു കണ്ടത്

അതിരാവിലെ വന്ന
പാല്‍ക്കാരന്റെ നരച്ച കണ്ണുകള്‍
വീട്ടുകാരിയുടെ
ഒടിഞ്ഞു തൂങ്ങിയ മാറില്‍
പാല്‍ കറക്കുന്നു
കണ്ടപ്പോള്‍ ഉള്ളൊന്നു നടുങ്ങി.

പിന്നീടുവന്ന
മീന്‍കാരന്റെ പിടയ്ക്കുന്ന കണ്ണുകള്‍
പെങ്ങെളുടെ തുറിച്ച മാറില്‍
വലയെറിഞ്ഞപ്പോള്‍
ഉടലാകെ നിന്നു വിറച്ചു.

ഉച്ചതിരിഞ്ഞെത്തിയ
ബലൂണ്‍കാരന്റെ പൊള്ളക്കണ്ണുകള്‍
മകളുടെ വിരിയാത്ത മാറില്‍
ചരടു കെട്ടി വലിച്ചപ്പോള്‍
അയാള്‍ ഒരഗ്‌നിപര്‍വ്വതമായി.

തുടര്‍ന്നുണ്ടായ സ്‌ഫോടനത്തിലാണു
അയാളുടെ കണ്ണുകള്‍ പൊട്ടിത്തെറിച്ചത്
ഇപ്പോള്‍ പൊട്ടിയ കണ്ണുമായ്
പാവം വീടിനു കാവലിരിക്കുന്നു.

പാല്‍ക്കാരനും
മീന്‍കാരനും ബലൂണ്‍ കാരനും
മാറി മാറി വരാറുണ്ടെങ്കിലും

Generated from archived content: poem1_apr17_14.html Author: av_devan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here