ഒരു പാടു നടന്നു
ഞാനീ- ഇടവഴിയിലൂടെ,
ഇന്നാവഴിയിലെ
ചരലുകളിലെൻ
പാദം മുറിഞ്ഞൊഴുകിയ
നിണം വറ്റിയിരുപ്പുണ്ട്.
പിന്നെ- വന്നവർ
ചെങ്കെല്ലെന്നു
കരുതി
ചവിട്ടി മെതിക്കുന്നു.
ഇനിയും വരുവോർക്കു
നൽകാൻ നിണമില്ല.
കാലം- മഴയാൽ
കഴുകിക്കളഞ്ഞെല്ലാം.
Generated from archived content: viplavam.html Author: asokan_j