സയാമീസ്‌ ഇരട്ടകൾ

ശാസ്‌ത്രത്തിനു വേർപ്പെടുത്താനാകാത്തവിധം ശിരസ്സുകൾ ഒട്ടിച്ചേർന്ന സയാമീസ്‌ ഇരട്ടകൾ. അവർ വിധിയെ തോല്‌പ്പിച്ച്‌ ജീവിതത്തെ വരുതിയിലാക്കി. വിദ്യ നേടി. അണിഞ്ഞൊരുങ്ങി സൗന്ദര്യവതികളായി. സംഗീതവും ചിത്രരചനയും കൊണ്ട്‌ നിമിഷങ്ങളെ ധന്യമാക്കി. കിടക്കയിലെ പതിവ്‌ ആശയവിനിമയത്തിനിടയിൽ ഉണ്ടായ ഒരു തിരിച്ചറിവ്‌ അന്നുമുതൽ അവരെ വേട്ടയാടാൻ തുടങ്ങി. “ദൈവമേ ഞങ്ങളെ നീ ഒന്നായി മരിപ്പിക്കണമേ…” അവർ സർവ്വ നേരവും പ്രാർത്ഥനയിൽ മുഴുകി.

Generated from archived content: aug20_story1.html Author: am_muhamed

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഓണസദ്യയൊരുക്കാം
Next articleആകാശം, ഭൂമി ചില ഇടപെടലുകൾ
കൊല്ലം ജില്ലയിൽ ഓച്ചിറയിലുളള മഠത്തിക്കാരാണ്മയാണ്‌ സ്വദേശം. 1958-ൽ ജനിച്ചു. പിതാവ്‌ഃ അബ്‌ദുൽ റഹിമാൻകുഞ്ഞ്‌. മാതാവ്‌ സൈനബാകുഞ്ഞ്‌. മഠത്തിൽ യു.പി.എസ്‌. ഇലിപ്പക്കുളം ഗവ.ഹൈസ്‌കൂൾ, കായംകുളം എം.എസ്‌.എം. കോളേജ്‌ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. ചെറുപ്പം മുതൽ കലാസാഹിത്യപ്രവർത്തനങ്ങളിൽ സജീവമാണ്‌. വിമോചനം, വിപര്യാസം, വിശ്വഹസ്‌തം, അനന്തം അശാസ്‌ത്രം തുടങ്ങി പത്തോളം നാടകങ്ങളെഴുതിയിട്ടുണ്ട്‌. ആനുകാലികപ്രസിദ്ധീകരണങ്ങളിൽ കഥകളും ലേഖനങ്ങളും എഴുതാറുണ്ട്‌. ആദ്യ നോവലാണിത്‌. അബുദാബിയിലെ നോയൽ ജി.പി.സി.യിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. നീനയാണ്‌ ഭാര്യ. നസീബ്‌, നബീൽ എന്നിവർ പുത്രൻമാരും. വിലാസംഃ എ.എം. മുഹമ്മദ്‌, പി.ബി. നമ്പർ 2739, അബൂദാബി. ഗസൽ, മഠത്തിക്കാരാണ്മ, ഓച്ചിറ.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here