വഴികളിലൂടെ
ഇരുച്ചുവരുന്നൂ,
ഇരുട്ടിന് മറകീറി
കാതിലെത്തുന്നു.
നിശബ്‌ദതയിലെ
അറബനത്തലമോ,
പാപ്പന്റെ വീക്കൻ ചെണ്ടയോ,
കബറിന് മോളിലൂടെ
പറന്നുവരും
ബാങ്കൊലിയോ,
മൂന്നാം മെയിലിറക്കത്തിൽ,
തെന്നി വീണ വണ്ടിയോ,
വാറ്റ് കുടിച്ചുറഞ്ഞുപോയ
നിലവിളി തൊണ്ടയോ…..
ചോദ്യങ്ങൾ
പാലം കടന്ന് പാഞ്ഞു.
ഇരുളിന് മറകീറി
വരുന്നൂ മറ്റുള്ളവരിലേക്കും
ഉറക്കത്തിൽ
ഒന്നുമോർമ്മ വേണ്ടിനി!
Generated from archived content: poem1_jan8_10.html Author: akbar