എന്റെ
കളിമുറ്റത്തിന്റെ അളവെടുത്തു
വക്കു പൊട്ടാത്ത
ഒരു വറ്റ്.
നടന്നുതീരുന്നന്ന യൗവ്വനവും
നെടുനീളത്തിൽ കിടന്ന
ഒരു വറ്റിന്റെ
ബാക്കിപത്രം!
ഒടുവിൽ
പുലയൊടുങ്ങാൻ
വറ്റുകൾ തിളച്ചുതിമർക്കെ
കല്ലും ചളിയും പുഴുവും
ചുമലിലേന്തി
ഒരുപാട് വറ്റുകൾ
ദാരിദ്ര്യരേഖക്കു കുറുകെ
നിയമം ലംഘിച്ചു
ജാഥ നയിക്കാൻ തുടങ്ങി.
Generated from archived content: poem1_oct18_07.html Author: ajithan_chittattukara