മഹാനഗരത്തിലെ
ഇരുണ്ട മൂലയിൽ
നഷ്‌ടപ്രണയാന്ത്യം
പിറന്ന ഉണ്ണിയ്‌ക്ക്
അമ്മിഞ്ഞയേകി-
യുറങ്ങിയ അമ്മയുടെ
അർദ്ധനഗ്നതയിൽ
പാവാടച്ചരടുകളിൽ
മാന്യതയുടെ കരങ്ങൾ
പരതി പത-
ഞ്ഞെഴുകിയത്.
ഉണ്ണിയുടെ വിശപ്പിൽ
‘ഗീത’യറിയാത്ത അമ്മയറിഞ്ഞു
കർമ്മം തന്നെയീശന്!
നഗ്നതയില് പുരണ്ട
മാലിന്യം
വിയർപ്പിന് പുണ്യാഹം
തെളിച്ച് ശുദ്ധമാക്കുന്നു.
വിശപ്പൊടുങ്ങുന്നു. ഉണ്ണി
ചിരിക്കുന്നു.
ദാനം ചെയ്‌ത അന്ന-
ത്തിനന്ത്യം യാചകബാലികയെ
പ്രാപിച്ചവനും
ഭാര്യയില് പരസ്‌ത്രീ-
കളെ കണ്ട്
സംതൃപ്‌തനാകുന്നവനും
റോഡരികില് കിടന്ന
ഭ്രാന്തിയുടെ ഒട്ടിയ
വയറില് രതിയുണരുന്നവനും
പാഥേയം തേടിയഴിഞ്ഞ
ചേലകളുടെ
സമകാലീന സദാചാര-
മൂല്യച്യുതിയിൽ
വാചാലനാകും.
Generated from archived content: poem1_dec9_08.html Author: ajith_gangadharan