************************************************************************
1. ഗിരീഷ്, പാലക്കാട്
ചോദ്യംഃ വയലാർ അവാർഡ് അയ്യപ്പപണിക്കർ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
ഉത്തരംഃ അയ്യപ്പപണിക്കർ
പ്പപണിക്കർ
പണിക്കർ
ണിക്കർ
കർ
ർ……
ഇതുപോലൊരു അഭ്യാസമാണെന്ന് കരുതിയാൽ മതി.
************************************************************************
2. സുധാകരൻ ചിറയിൻകീഴ്
ചോദ്യംഃ ജാതി ചോദിക്കരുത് പറയരുത് എന്ന് ശ്രീനാരായണഗുരു. ജാതി ചോദിക്കുകയും പറയുകയും വേണമെന്ന് വെളളാപ്പളളി. നമ്മളെന്തുചെയ്യും അഭിമന്യു?
ഉത്തരംഃ പണിയെടുത്ത് കുടുംബം പോറ്റാൻ നോക്ക് സുധാകരാ…
************************************************************************
3. ടെക്‌സൺ. സി. ജെ., മണ്ണുത്തി
ചോദ്യംഃ ഒരിക്കൽ മരിക്കുമല്ലോ, എങ്ങിനെയെങ്കിലും ജീവിച്ചാൽ പോരെ?
ഉത്തരംഃ ഇങ്ങനെ ജനിച്ചുപോയല്ലോ, അതുകൊണ്ട് എങ്ങിനെയെങ്കിലും മരിച്ചാൽ പോരെ…
************************************************************************
4. മുഹമ്മദ് കെ. എ., പെരുമ്പാവൂർ
ചോദ്യംഃ അവളെക്കാണുമ്പോൾ എന്റെ നെഞ്ച് പടാപടാ എന്ന് മിടിക്കുന്നു, ഞാൻ വിയർക്കുന്നു, അവളുടെ ചിരിയിൽ ഞാൻ ഇല്ലാതെയായിപ്പോകുന്നു…
ഉത്തരംഃ അവൾ എൽ.ഐ.സി. ഏജന്റായിരിക്കും അല്ലേ? ഒരു പോളിസി എടുത്തേരടേയ്…
************************************************************************
5. കെ.വി. ബിനു, ആലപ്പുഴ
ചോദ്യംഃ എനിയ്‌ക്കൊരു സാഹിത്യകാരനാകണം.. എന്താ ഒരുവഴി?
ഉത്തരംഃ ദമ്പടി കൈയിലുണ്ടെങ്കിൽ എം.വി.ദേവനെ കണ്ട് പഠിച്ചാൽ മതി…
************************************************************************
Generated from archived content: question_28oct.html Author: abhimanyu