കൊഞ്ചിക്കുഴഞ്ഞ്
കോപ്പകൾ പകർന്നപ്പോൾ
കരുതി; ഇതുതന്നെ
സ്വർഗീയ തീരമെന്ന്.
മെരുങ്ങാതെ മുന്നിൽ
ചിന്നം വിളിച്ചെത്തിയപ്പോൾ
നിനച്ചു; ഇതുതന്നെ
മരണം മരിച്ച നരകമെന്ന്.
വലിച്ചടുപ്പിച്ചും
വട്ടംപിടിച്ചും
ഒന്നുചേച്ചേർന്നാടവെ
നീയും മറന്നുവോ
ഈ പൊട്ടിപ്പൊരിച്ചിലും
മിന്നിത്തിളക്കവും
ആർത്തലക്കുമീതിരയിലെ
നുരയും പതയുമെന്ന്.
Generated from archived content: poem1_nov21_09.html Author: abdulla