കടലിനു ശാന്തത
തീരത്ത് കൈവിട്ടുപോയ്.
കാറ്റിന്റെ സൗരഭ്യം
വഴിയിലെങ്ങൊ വിടപറഞ്ഞു.
വേദിയിൽ
വാക്കിനോടർത്ഥം
പിണങ്ങിപ്പിരിഞ്ഞുപോയി
സ്വത്വം തേടി
കലഹിച്ചു നിഴലിനെ
കൂരിരുട്ടിൽ കെട്ടിത്തൂക്കി.
ഇനിഃ
കലിയുഗ ദേവിക്കു വീര്യം പകർന്ന്
ശവമടക്കിൻ വാദ്യഘോഷങ്ങളിൽ
ദിഗന്തം കിടുങ്ങുമാറുച്ചത്തിലലറാം
“ഹാപ്പി………………….”
Generated from archived content: poem1_may9_09.html Author: abdulla