നേര്‌

ഏയ്‌…..ഓടിക്കൂ….

ആ മിന്നാമിന്നിയെ

അല്ല; തല്ലിച്ചതക്കൂ…

ഇവിടെല്ലാവരും ലൈറ്റണച്ചുഘോഷത്തിലാ.

വാരിവിതറൂ…

‘എ​‍േൻഡാസൾഫാൻ’

പലമടങ്ങ്‌ വീര്യത്തിൽ

പുൽമേടുകൾ ഒന്നൊഴിയാതെ

ബാക്കിവെച്ചെക്കല്ലെ

ഈഗാനാലാപന വേദിയിൽ

അപശ്രുതിമീട്ടുവാൻ

ഒരൊറ്റക്കീടത്തെയും.

വഠ്!

ഇത്ര സുന്ദരമോ

തോക്കിൻ തിര വിരിയിച്ചൊരീ

ചുവന്ന പൂക്കൾ!

ഹൊ!

ഈ വെടിയുണ്ടയിലുമുണ്ടായിരുന്നോ

സർഗവാസന തുളുമ്പുന്നൊരു ഹൃദയം!

പിടിക്കൂ….

നാശഭീഷണി നേരിടും

പഴഞ്ചനാം ആ വരട്ടുവാദിയെ

അടക്കൂ….

സ്വർണ്ണം പൂശിയ സെല്ലുകളൊന്നിൽ.

അരുതല്ലോ ക്രൂരത കുരുന്നുകളോട്‌.

വയ്യല്ലോ മൊഴിയുവാനീജീവിയെ

നേരിൽ നോക്കി വാപിളർക്കട്ടെ

വിനോദയാത്രയിലാഘോഷമായ്‌.

Generated from archived content: poem1_mar17_09.html Author: abdulla

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here