പിന്നെയുമാഗസ്‌റ്റ് പതിനഞ്ച്.
തിരുശേഷിപ്പായി നമുക്കു
കൊണ്ടാടാൻ.
സത്യവുമഹിംസയും
ജനാധിപത്യവും
സർവ്വാധിപത്യവും
കവലകളിൽ പരീക്ഷിക്കപ്പെട്ടു.
ശിരസ്സറ്റ ദേശസ്‌നേഹിയും
വിരലറ്റ തൊഴിലാളിയും
തൂക്കിലേറിയ വിപ്ലവകാരിയും
താളുകളിൽനിന്നും
അപ്രത്യക്ഷമാകുമ്പോൾ
സത്യത്തിൽ നിന്നും
അസത്യത്തിലേക്കും
അഹിംസയിൽ നിന്നു
ഹിംസയിലേക്കും
പ്രകാശത്തിൽ നിന്നും
അന്ധകാരത്തിലേക്കുമുളള
പ്രയാണം അങ്ങിനെ
പൂർത്തിയാകുന്നു.
Generated from archived content: poem2_aug.html Author: joseph_antony