ആഗസ്‌റ്റ് പതിനാല്
നക്ഷത്രങ്ങൾ
മിഴികൾ ചിമ്മുക തന്നെയായിരുന്നു
പ്രഭാതം മിഴിതുറക്കുകയായിരുന്നു
നാതാമല്ലിക്ക്
നിന്റെ കണ്ണുകളിൽ
ഇരുൾ നിറയ്‌ക്കുകയായിരുന്നുനാതാമല്ലിക്കിന്
അതൊരു തൊഴിൽ മാത്രം!
ജന്മദിനത്തിൽ തൂക്കിലേറ്റപ്പെട്ടവൻ
അത്, എന്നും നീ മാത്രമായിരിക്കട്ടെ!
ആഹ്ലാദകരമായിരിക്കേണ്ട ഒരു ദിനം
ശപിക്കപ്പെട്ട ഓർമ്മകളായി പെയ്‌തിറങ്ങുന്നത്
എന്നും, നിന്റെ അമ്മയുടെ നെഞ്ചിലേയ്‌ക്ക്
മാത്രമായിരുന്നെങ്കിൽ!
പതിനാലു വർഷങ്ങൾ….
അവൾ, പൂർണ്ണിമ കാത്തിരിക്കുക തന്നെയായിരുന്നു.
അവളിന്ന് നെറ്റിയിലെ സിന്ദൂരം മായ്‌ക്കുമ്പോൾ
എന്റെ മിഴികൾ നിറയുന്നു
ഞാൻ മിഴികൾ പൂട്ടുകയാണ്.
Generated from archived content: poem8_nov.html Author: eramallur_sanalkumar