ശബ്‌ദകോലാഹലങ്ങളിൽ നിന്നകന്ന്
കാഴ്‌ചകൾ കാണാനായ് തനിക്കിഷ്‌ടം
കൂട്ടത്തിൽ കൂടുമ്പോൾ
സ്വത്വം നഷ്‌ടപ്പെടുന്നു
ഇത് ഇന്നും ഇന്നലെയും
തുടങ്ങിയതല്ല
അതുകൊണ്ടുതന്നെ മിത്രങ്ങളെക്കാൾ
കൂടുതൽ
ശത്രുക്കളാണ് തനിക്ക്
ഒറ്റപ്പെട്ടവന്റെ മനസ്സുവായിച്ചറിയാൻ
ആർക്കാവും;
അതിന്റെ വിങ്ങലും വിതുമ്പലും
ആഹ്ലാദം തരുന്ന നിമിഷങ്ങൾക്ക്
തൊങ്ങലുകൾ തുന്നിപ്പിടിപ്പിച്ചും
ബഹളത്തിൽ നിന്നൊഴിഞ്ഞും
സ്വപ്‌നം കണ്ടിരിക്കാനുളള തന്റെ ശ്രമം
ഇപ്പോഴും തുടരുന്നു.
Generated from archived content: poem3_aug.html Author: dheerapalan_chalipad