ദൂരക്കാഴ്‌ച

ശബ്‌ദകോലാഹലങ്ങളിൽ നിന്നകന്ന്‌

കാഴ്‌ചകൾ കാണാനായ്‌ തനിക്കിഷ്‌ടം

കൂട്ടത്തിൽ കൂടുമ്പോൾ

സ്വത്വം നഷ്‌ടപ്പെടുന്നു

ഇത്‌ ഇന്നും ഇന്നലെയും

തുടങ്ങിയതല്ല

അതുകൊണ്ടുതന്നെ മിത്രങ്ങളെക്കാൾ

കൂടുതൽ

ശത്രുക്കളാണ്‌ തനിക്ക്‌

ഒറ്റപ്പെട്ടവന്റെ മനസ്സുവായിച്ചറിയാൻ

ആർക്കാവും;

അതിന്റെ വിങ്ങലും വിതുമ്പലും

ആഹ്ലാദം തരുന്ന നിമിഷങ്ങൾക്ക്‌

തൊങ്ങലുകൾ തുന്നിപ്പിടിപ്പിച്ചും

ബഹളത്തിൽ നിന്നൊഴിഞ്ഞും

സ്വപ്‌നം കണ്ടിരിക്കാനുളള തന്റെ ശ്രമം

ഇപ്പോഴും തുടരുന്നു.

Generated from archived content: poem3_aug.html Author: dheerapalan_chalipad

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here