ഇലകളിലൊക്കെയും പടരുന്ന അരൂപിയുടെ മർമ്മരം
സ്‌നേഹത്തിന്റെ ദീപ്‌തരശ്‌മികൾ
അരിച്ചെത്തുന്ന കണ്ണാടി ജനൽപോലെ മനസ്സ്
പ്രണയരാഗംപോലെ കുളിരുപെയ്യുന്ന സാന്ത്വനമഴ
മഴകഴിഞ്ഞാലിനിയും പട്ടം പറപ്പിക്കാം
കുടയെടുക്കാതിരുന്നതെത്ര നന്നായി
നീ കൈതൊഴുതു നിൽക്കുന്ന ദേവാലയത്തിൽ
പുകയുന്ന ധൂമക്കുറ്റികൾ,
മെഴുകുതിരികൾക്കു പറക്കുവാനാകുമെങ്കിൽ
എന്റെ പ്രാർത്ഥനയുടെ വെളളരിപ്രാക്കൾക്കു-
ചിറകുകൾ കുഴയില്ലായിരുന്നു.
പ്രണയത്തിന്റെ വാറ്റുപുരയിൽ ഉരുകുന്ന
കുന്തിരിക്കം
നിലാത്തിരിയും നക്ഷത്രങ്ങളും രാത്രിയിൽ
എന്റെ കിടപ്പറയിലേക്കു വരുമ്പോൾ
ഇനിയും അടവച്ചു വിരിയിക്കാൻ
ആകാശനീലിമ ബാക്കിയുണ്ടാകും.
Generated from archived content: poem2_feb.html Author: antony_muniyara
Click this button or press Ctrl+G to toggle between Malayalam and English