തെരുവിലൂടന്നു ഞാൻ നടന്നീടവേ,
വഴിയോരത്തൽപ്പനേരം നിൽക്കവേ,
കണ്ടു ചെറുബാലകൻ ചാരെയായ്
അഴുക്കുകടലാസ്സിൽ ചിത്രം വരപ്പതായ്
ശ്രദ്ധവെച്ചു നിമിഷം ഞാൻ പേപ്പറിൽ
ജീവൻതുടിക്കും പട്ടിക്കുട്ടിയൂക്കത്തിൽ
മേലേയ്‌ക്കാഞ്ഞുകുതിക്കുന്നൊരാചിത്രം
നോക്കി – നോക്കിക്കൊതിച്ചങ്ങുനിന്നുപോയ!!
എത്രയോ മണിമുത്തുകൾ ചേണിയിൽ
പൂണ്ടുകിടക്കുന്നു ലോകമറിയാതെ
വിശപ്പേറിവയറുപൊരിയവേ,
കത്തലാറ്റാൻ വരച്ചതുമാവണം
കഷ്ടം! കുരുന്നു നിരാശ്രയരെത്രയോ
വാസനയൊത്ത നിഷ്‌പ്രഭാമുത്തുകൾ!
എല്ലുന്തിയും കീറവസ്ര്തമുടുത്തവൻ
വീണ്ടും കോറുന്നു ജീവചിത്രത്തിനായ്.
Generated from archived content: poem2_jun13_07.html Author: theresa_peeter
Click this button or press Ctrl+G to toggle between Malayalam and English