പൈമ്പാൽക്കഞ്ഞി

അമ്പട കണ്ടോ! മാനത്തെത്തീ

അമ്പിളിമുത്തശ്ശി.

കിണ്ണം നിറയെ പാൽക്കഞ്ഞിയുമായ്‌

അമ്പിളിമുത്തശ്ശി.

ചുറ്റിലുമുണ്ടേ നൂറുകണക്കിനു

കുഞ്ഞിക്കൊതിയന്മാർ

കഞ്ഞികുടിക്കാൻ വെമ്പലു കൂട്ടും

താരക്കൊതിയന്മാർ!

അന്തിമയങ്ങിയ നേരത്തെത്തീ

അമ്പിളിമുത്തശ്ശി.

പൈമ്പാൽക്കഞ്ഞി വിളമ്പാനെത്തീ

അമ്പിളിമുത്തശ്ശി.

Generated from archived content: poem1_nov20_07.html Author: sippy_pallippuram

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here