അടയിരുന്നടയിരുന്ന്
ചൂടേകുമീ പൊൻമുട്ട
വിരിവതെപ്പോൾ?
പുറന്തോടുടച്ച്
പിടയ്‌ക്കുന്ന കുഞ്ഞ്
പിറക്കുമെപ്പോൾ?
അച്ഛനിച്ഛിച്ചയാ-
കൊച്ചു ലോകത്തിലെ
നല്ലനാളേകൾ
വിടരാത്തതെന്തേ?
മുത്തച്ഛനെപ്പോഴും
മനസ്സിൽ മെനഞ്ഞൊരാ-
യരുണ പ്രഭാതത്തെ
യാർ മറച്ചു?
കാകന്റെ കൊത്തിനാൽ
തകരുമെൻ പൊൻമുട്ട
ചീമുട്ടയാകുന്നുവല്ലോ
വിരിയാത്ത ചീമുട്ടയാകുന്നുവല്ലോ!
ചതിയുടെ ചാരത്തിൽ
നിന്നൊരു ഫീനിക്‌സായ്
പിറവിയെടുക്കേണമല്ലോ.
ചൂഷകപ്പരിഷയോ-
ടടരാടിയിട്ടൊരു, പുതു
പൊൻമുട്ട വിരിക്കേണമല്ലോ!
Generated from archived content: poem10_july20_05.html Author: rocky_paruthikkadan
Click this button or press Ctrl+G to toggle between Malayalam and English