വെളിച്ചമേകിയ
അഗ്നിഗോളം
ഊർജ്ജലോകം പടുത്തു
ഭൂമിയിൽ ജീവന്റെ
വിത്തുപാകി,
ലോകമൊട്ടും
പ്രകാശമേകി
സൂര്യനിന്നെന്തുനേടി?
വിളക്കിനു വേണ്ടി
ജീവൻ നൽകിയ
പ്രാണിക്കെന്തുകിട്ടി?
സ്‌നേഹഭൂമികയിൽ
കൊടുത്തും വാങ്ങിയും
കൂട്ടാളിക്കെന്തു ലഭിക്കാൻ
സ്‌നേഹമല്ലാതെ?
ലാഭക്കണക്കുകളില്ലെങ്കിലും
ഈ ഔഷധം
സാന്ത്വനം തേടും
മനസ്സുകൾക്ക്
ഒറ്റമൂലിയാണെന്നു സത്യം.
മരണാനന്തരവും
തിങ്ങിവിളങ്ങുമീ
സാന്ത്വനം മാത്രം
നിലയ്‌ക്കില്ലേതു
കാലപ്രവാഹം നിലച്ചാലും!
ഉരുകും മെഴുകും
എരിയും തിരിയും
അലിയും മനസ്സിന്റെ-
യനുഭൂതിയാകും.
അലയൊടുങ്ങാത്ത
കടലിതെന്നും
കരയാതിരിക്കുന്നു-
കരയെയോർത്ത്!
കാമുകൻ കടലും
കാമുകിക്കരയും
ആലിംഗനബദ്ധരായ്
മേവുന്നു കാലമേ
നിൻ കരുണാർദ്ര-
വേദികളിൽ.
കാലപ്പഴക്കത്തിൻ
കനംകുറഞ്ഞ് കാതുകൾ
കാലം വിട പറഞ്ഞ്
ആരോരുമില്ലാ-
ത്തൊരാനന്ദമായ്
മരണവും
നമ്മെ മയക്കും!
Generated from archived content: poem5_mar21.html Author: rafeequ_puthuponnani
Click this button or press Ctrl+G to toggle between Malayalam and English