മത്സരമെന്തിനു മർത്യാ

അഷ്ടമുടിക്കായലിൽ അലഞ്ഞൊറിയുമൊരു

അരുമയാം ആതിരക്കാറ്റേ-ആരും

അറിയാതെ പുകയുന്ന ആത്മാവിൻ ഗദ്‌ഗദം

അകലെ നീയെന്നിട്ടും അറിഞ്ഞുവെന്നോ…

നിലാവിൽ നിഴലെന്നപോലെ-നിൻ

നിശ്ശബ്ദതയിനിമേൽ വെടിയുകില്ലേ

മഴത്തുള്ളിയേറെ പേറുന്ന കാർമുകിൽ

മഴയായ്‌ പെയ്യുമെന്നറിയുകില്ലേ

മനമെന്ന പ്രതിഭാസം അളക്കുവാനിതുവരെ

മനുഷ്യകുലത്തിനിതുവരെ കഴിഞ്ഞതില്ല

വെട്ടിപ്പിടിച്ചും പടമുന്നേറിടുമ്പോഴും

വെട്ടേറ്റു വീഴുന്നു സ്വാർത്ഥമതികൾ

സമയം-സെക്കന്റും മിനിറ്റും…മണിക്കൂറും

സമമായ്‌ കാണിക്കും ഘടികാരമെന്നപോൽ

സമന്മാർ നമ്മളീ ജീവിതഘടികാരത്തിൽ

സഞ്ജനമായെന്നും യാത്ര ചെയ്യണം.

കാലചക്രം മുന്നോട്ടു കറങ്ങുമ്പോൾ

കാണികൾപോൽ നമ്മളതു കാണാതുറങ്ങുന്നു.

ജാതി-ദേശത്താൽ വേലികെട്ടീട്ടപ്പുറം-മായാ

ജാലം കണക്കു നമ്മെ വേറിട്ടു നിർത്തുമ്പോൾ

ജാമ്യമായ്‌ തന്നിടാമെന്റെ സർവ്വവും ഇങ്ങു വന്നാൽ-സ്നേഹ

ജാലകം തുറന്നിട്ടു വിളിക്കുന്നു ഞാൻ നിങ്ങളെ താൻ

മത്സരം വേണമതു പരസ്പരം കൊല്ലുവാനല്ല-പിന്നെയോ

മരിക്കുവോളം മർത്യന്റെ ജീവിതവിജയത്തിനായി മാത്രമേ.

Generated from archived content: poem2_may26_07.html Author: pg_subrahmanyan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English