കല്ലരുട്ടി-
പൊട്ടിച്ചിരിക്കാതെപോയ
എന്നെ നിങ്ങൾ
ഭ്രാന്തനെന്ന് വിളിച്ചു
നിങ്ങളുടെ ദൈവത്തിന്റെ
പങ്ക് പറ്റാതെപോയ
എന്നെ നിങ്ങൾ
നിഷേധി
എന്നധിക്ഷേപിച്ചു.
മഷി പടരാത്ത
പത്രികയിലേക്ക്
നിങ്ങൾ എനിക്ക്
ജനാധിപത്യം വച്ചുവിളമ്പി
ഒടുവിൽ
ധവളപത്രത്തിൽ
നിങ്ങൾ എനിക്ക് ശ്രാദ്ധമൂട്ടി.
Generated from archived content: poem2_aug31_06.html Author: ooranellur_babu