കഷ്‌ടം! ഭക്ഷണമെങ്ങും വെക്കാൻ
പറ്റാതായീ, വെച്ചു തിരിഞ്ഞാൽ
ഒരു നിമിഷം കൊണ്ടായതു നിശ്ചയ-
മെലികൾ കരണ്ടു കഴിഞ്ഞിട്ടുണ്ടാം!
അങ്ങേ മുറിയിലുമിങ്ങേ മുറിയിലു-
മെങ്ങും തുളളിപ്പാഞ്ഞു നടന്നൂ
മൂഷികവീരർ, പൊറുതി നശിച്ചു
വലഞ്ഞൂ വീട്ടിലെയാൾക്കാരെല്ലാം!
എതിരില്ലാത്തൊരു തീർപ്പന്നുണ്ടാ-
യിവിടെ വളർത്താം കണ്ടൻപ്പൂച്ചയെ.
പിറ്റേന്നവിടേക്കെത്തി, യൊരുശിരൻ
ക്രൂരൻ വിരുതൻ കണ്ടനൊരുഗ്രൻ!
മണ്ടിച്ചെന്നാ മീശ വിറപ്പി-
ച്ചുണ്ടക്കണ്ണും തുറിച്ചു, മണപ്പി-
ച്ചെല്ലായിടവും പരതി നടപ്പായ്-
എല്ലാവർക്കുമതാശ്വാസവുമായ്!
ചുമരിൻ മൂലയിലുളെളാരു പൊത്തിൻ,
പത്തായത്തിൽ, ഭരണിക്കിടയിൽ,
തട്ടിൻമുകളിൽ, മച്ചിൻ പഴുതിൽ-
കണ്ടൻ തന്നുടെ കണ്ണും കൈയും
എത്തില്ലെന്നതുറപ്പിളേളട-
ത്തെലികളടങ്ങിയൊതുങ്ങിക്കൂടി
പ്രബലൻ ശത്രുവൊടെതിരിടുകില്ലാ
സ്വയരക്ഷക്കേ തുനിയും ബുദ്ധി!
Generated from archived content: poem2_mar27_08.html Author: lakshminarayan_chendamangalam