ആർത്തിരമ്പും കടലിന്റെ ആത്മനൊമ്പരങ്ങൾ ചാലിച്ച ആർദ്രത
ആഴക്കടലിൽ മുത്തുതേടും മനുഷ്യന്റെ കർമ്മത്തിൻ ചടുല വേഗത
ഒരു കരയാകെ സമൃദ്ധിയിൽ മുക്കുമാ മുത്തുകളുടെ പവിത്രത
ആ മുത്തുകൾ മൊത്തമായ് കോരിയെടുക്കും വൈദേശിക സ്വാർത്ഥത!
മോഹങ്ങൾ തിരയായ് ആഞ്ഞടിച്ച് ചിതറുമ്പോഴും
തീരങ്ങൾ മൗന നൊമ്പരങ്ങളായ് പകച്ചു നിന്നിടുന്നു
ചെറുമത്സ്യങ്ങളെ വമ്പൻ സ്രാവുകൾ വിഴുങ്ങിടുന്നെങ്ങും
കടലിന്റെ കനികൾ കൈവിട്ട നാമിന്ന് നെടുനിശ്വാസങ്ങളാകുന്നു
നമ്മുടെ കരയെല്ലാം വറുതിയുടെ തീച്ചൂളയിലുരുകുമ്പോൾ
ആർത്തു ചിരിക്കുന്നവർ; രക്തദാഹിയാം കഴുകന്റെ കണ്ണുമായ്
അക്ഷയപാത്രമാണ് കടലെന്ന് നിനച്ചിരുന്ന മർത്ത്യന്റെ
വ്യർത്ഥമോഹങ്ങൾ ചപലമെന്നോർത്ത് വിതുമ്പുന്നു.
Generated from archived content: poem7_july20_05.html Author: ks_dileep