നൊമ്പരസ്‌മൃതികൾ

ഹൃദയത്തിന്റെ താളുകളിൽ നൊമ്പരപ്പാടുകൾ കോറിയിട്ട്‌ 2006 ജനുവരി 26ന്‌ അനശ്വരതയിലേക്ക്‌ പറന്നുപോയ ശലഭജൻമത്തിന്റെ ഓർമയ്‌ക്ക്‌….

വിജനമാംതീരത്തെ പാഴ്‌മണ്ണിലെന്തിനീ-

പൊൻമണിത്തംബുരു നീയുടച്ചു?

നിൻ ശ്രുതി ചേർന്നതാം രാഗങ്ങൾക്കേവരും

ചെവിയോർക്കെ തന്ത്രികൾ പൊട്ടിച്ചതെന്തിനി?

നിന്റെ കരാംഗുലിയു,തിർത്തൊരാപ്പൂക്കളെ

കോർത്തൊരു ഹാരമായ്‌ തീർത്തൊരീ വേളയിൽ

വിണ്ണിലെത്താരകത്തോഴരോടൊത്തിത്‌-

കണ്ട്‌ ചിരിക്കുകയല്ലേ, യിന്നുനീ-

കണ്ട്‌ ചിരിക്കുകയല്ലേ…

മൃത്യുവരിച്ചു നീ പോയ്‌മറഞ്ഞെങ്കിലും

അമൃതുണ്ടുനിൽപൂ നിൻ വാക്കും വരികളും

ഓർമകൾ ചിത്രപതംഗങ്ങളാകവെ

ഒരുപിടി നൊമ്പരപ്പൂക്കളർപ്പിച്ചു ഞാൻ

Generated from archived content: poem5_feb17_07.html Author: k_babu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here