ഒത്തിരി, ഒത്തിരി, ഒത്തിരികാലം-
ഞാനീ ഭൂമിയിൽ ജീവിച്ചിരുന്നു.
ഒത്തിരി നേട്ടങ്ങളുണ്ടാക്കി ഭൂമിയിൽ-
ഒന്നുമില്ലാതെ യാത്രയായി….!
സ്വന്തം ജീവിതഭാരത്താലന്ന്-
സാന്ത്വനജീവിതം സാധ്യമായില്ല.
പാവം രോഗികൾക്കായൊന്നും ചെയ്യാൻ-
പാപിയാം എൻമനം തുനിഞ്ഞതില്ല.
ഇന്നെന്റെ ആത്മാവു തേങ്ങിടുന്നു-
ഒരിത്തിരി ശാന്തി പകരുവാനായ്
ജീവിതയാത്രയിൽ കഴിയാതെ പോയത്-
ജിവിക്കുന്നെൻ മക്കൾ നിറവേറ്റിടുന്നൂ….
ഇന്നെന്റെ മക്കൾ ചെയ്യുന്ന സേവനം-
ഒരായിരം രോഗികൾക്കാശ്വാസമേകും.
ഇന്നെന്റെ ആത്മാവു ശാന്തിനേടി-
മോക്ഷത്തിലേക്കു ഞാൻ യാത്രയായി….!
ജീവിക്കും ഞാനെന്നു ഈ വിശ്വഭൂമിയിൽ-
മരണമില്ലാതെ ഞാൻ ജീവിക്കും
എന്റെ മക്കൾ, എന്റെ പൊന്നുമക്കൾ,
അച്ഛനു നൽകുന്ന അന്ത്യോപചാരം…!
Generated from archived content: poem5_may26_07.html Author: joy_vadakkekara