ആത്മചൈതന്യപ്രവാഹമായ്
ആത്മസാഫല്യത്തിനർത്ഥം ദർശിച്ചും,
ഈശ്വരനിയോഗമാം കർമപഥം,
തീർത്തതീ നാട്ടിലും, കാരിണ്യദീപം തെളിച്ചും,
മർത്ത്യകുലാതുരസേവനംതപമായ്,
മാതൃവാത്സല്യമനേകർക്കേകിയും,
സമൂഹാന്ധകാരതയിൽ പിൻതളളുമാദീനരെ,
സ്നേഹഹസ്‌തങ്ങളാലന്നമൂട്ടിയുംക്ക
അന്ധകാരമൂകതയിലലഞ്ഞായിരങ്ങളെയും
അനസ്‌സുയാമാംദിവ്യപ്രകാശധാരയാൽ,
പുണ്യമീ ത്യാഗം തപസ്‌സായെടുത്തും.
പവനമാം ദൈവികപാതയൊരുക്കിയും,
അവശരായോരെയാവേശമോടെ-
അരുകിൽചേർത്തു പുണ്യയാതെരെസ്‌സാമ്മ,
ലോകർതൻ പാപമോചനത്താൽ,
ലോകംവെടിഞ്ഞീകുരിശ്‌ശിലാഗാഗുൽത്തായിൽ,
സവയംബലിയായിതീർന്ന മിശിഹാനാഥൻതൻ,
പുണ്യജനനിയാം മേരിയെയുളളത്തിൽ-
പ്രതിഷ്‌ഠിച്ചാഗതികൾതന്നമ്മയും,
അനശ്വരൻ തൻഗണത്തിലുന്നതയാം,
അവിസ്‌മരണീയമാം പൊൻതൂവലായ്,
സ്വമനസ്‌സുളേളാരേയും മാടിവിളിച്ചും,
സ്വയമാക്കിത്തീർത്തതാമാതുരസേവനം.
ധന്യമാക്കിയമ്മതന്നാത്മപ്രഭാവങ്ങൾ,
ധർമ്മമായ് നിറയട്ടെ യീലോകമെങ്ങും.
Generated from archived content: poem1_nov3_06.html Author: jose_malampuzha