നിലാവു കറുക്കുമ്പോൾ
ഒറ്റപ്പെട്ട നക്ഷത്രങ്ങളുമായി
മൗനം പങ്കുവെക്കുമ്പോഴാണ്
ചില്ലകളില്ലാതെ തന്നെ
സ്വപ്‌നം പടർന്നുപിടിച്ചത്
മേഘം പകരം വെച്ച്
തെളിഞ്ഞ ആകാശം
ഇളിച്ചു കാട്ടിയപ്പോഴാണ്
ഒരു സ്വപ്‌നം
പെയ്യാതെ തിരിച്ചുപോയത്
ചൂളയിൽ വെന്ത ആകാശത്തിൽ
ആശയങ്ങൾ കൂട്ടിയിടിച്ചപ്പോഴാണ്
ആശകൾ
മിന്നൽ പിണരുകൾ പോലെ
നിലംപതിച്ചത്.
Generated from archived content: poem1_july20_05.html Author: fathima_faseela
Click this button or press Ctrl+G to toggle between Malayalam and English