ഒരു പത്രവാർത്ത

ആരോമൽ പൈതലാമുണ്ണി

അരുമയായ്‌ വളരേണ്ടൊരുണ്ണി

മൂന്നുവയസ്സല്ലെയുള്ളൂ പിഞ്ചു

ബാല്യം വെടിയാത്ത പ്രായം.

ആറ്റുനോറ്റമ്മതൻ മാറിൽ ചാ-

ഞ്ഞമ്മിഞ്ഞ നുണയേണ്ടോരുണ്ണി

ആ ഉണ്ണിക്ക്‌ അന്തിക്കൂട്ടിനായിട്ടൊരു

നായയെ ചാരത്തു ചേർത്തു

തളച്ചുതൻ താതൻ കരങ്ങൾ

ചക്കരയുമ്മ കൊടുത്തു തലോടീട്ടു

മാറത്തുറക്കേണ്ടയച്ചൻ

കത്തിയെരിയുന്ന സിഗരറ്റുകൊണ്ടാമൃഗം

കുഞ്ഞിളംമേനി പൊള്ളിച്ചു

നായക്കുണ്ടായോരു നന്മപോലും സ്വന്തം

മാതാപിതാക്കൾക്കില്ലാതെ പോയി

പത്രത്താളിലപ്പടം കണ്ടിട്ടുതന്നെ

യെൻ ചങ്കു പിടഞ്ഞുപോയനേരം

കലികാലമാണിതെന്നാലും മർത്ത്യൻ

കാട്ടാളനെക്കാളെത്ര കഷ്ടം.

Generated from archived content: poem3_dec27_07.html Author: babu_thattakathu

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here