യമന്റെ ദൂതൻ വരുന്ന കാലത്ത്
മരണത്തോടു മല്ലടിക്കുന്നെൻ മുത്തശ്ശി
തോൽക്കുന്ന സമയത്തു കളിത്തോഴിയെ വിട്ടെന്നപോൽ
ഞാൻ കരഞ്ഞുപോയ് അറിയാതെ,
മുത്തശ്ശി യമന്റെ ലോകത്തോ,
സപ്‌തവാതിലും തുറന്ന്
വൈകുണ്‌ഠനാഥന്റെ പാദത്തിലോ,
അറിയില്ലെനിക്കെങ്കിലും പൊഴിയുന്നു
ധാരയായ് കണ്ണുനീരെൻ
കളിത്തോഴി മുത്തശ്ശിക്കായ്.
Generated from archived content: poem2_jan14_10.html Author: abhinav_kr
Click this button or press Ctrl+G to toggle between Malayalam and English