ചക്കരയുമ്മതാ
പൊന്നിൻ കുടമേ
പിച്ചവെച്ചെന്റെ-
യടുത്തുവന്ന
അമ്പിളിമാമനെ
കാട്ടിത്തരാം.
പുഞ്ചിരി തൂകുക
പൂവ്‌പോലെ.
പൂങ്കാവിൽ പൂക്കളോ-
ടൊത്തു കൂടാം.
പൂമ്പാറ്റകുഞ്ഞിനെ
തൊട്ടറിയാം.
താരാട്ടു പാട്ടുകൾ
പാടിത്തരാം.
തങ്കക്കിനാവുകൾ
കണ്ടുറങ്ങാൻ.
പൂമരക്കൊമ്പത്തെ
പുളളിക്കുയിൽ
പാടുന്ന പാട്ടുകൾ
കേട്ടുണരാം.
അമ്മിഞ്ഞപ്പാലു-
ണ്ടമൃത് പോലെ
കുഞ്ഞേ ഞാൻ
നിന്നിലലിഞ്ഞു ചേരാൻ!
Generated from archived content: poem2_may7.html Author: a_gangadharan_mahi