വേളാങ്കണ്ണി ദേവാലയ മുന്നിൽ

വംഗക്കടലിൻ കരയിൽ-മാനം

മുട്ടിക്കിടക്കുന്നതെന്തെ?

പക്ഷിപറക്കുന്നതാണോ-അതൊ

നക്ഷത്രം താഴെ വരുന്നൊ?

പക്ഷി പറക്കുന്നതല്ല-കുഞ്ഞേ

നക്ഷത്രക്കാഴ്‌ചയുമല്ല,

ശ്രീ യേശുനാഥന്റെ അന്ത്യം-ഒരു

കുരിശിൽ തറച്ചിട്ടല്ലേ?

ആ ദുഃഖസ്മരണതൻ-ചിഹ്‌ന

മായുള്ള കുരിശാണ്‌ കുഞ്ഞേ,

ഏതാണാമോഹനഹർമ്യം-അമ്മേ

പൊന്നിൻ കുരിശിന്നടിയിൽ?

കുഞ്ഞേ അറിയുകയില്ലേ-ദിവ്യ

മാതാവിന്നൽഭുത സിദ്ധി?

ചൊല്ലിത്തരികയെന്നമ്മേ-ദിവ്യ

മാതാവിൻ തിരുനാമം വേഗം.

അമ്മ മഹാദേവാലയത്തിൽ -അല്ലേ

വെളാങ്കണ്ണിയിലെ അമ്മ!

ഭക്തർക്കനുഗ്രഹം നൽകും-പുണ്യ

വതിയാണ്‌ മാതാവ്‌ കുഞ്ഞേ!

സർവ്വമതസ്ഥരും വന്നു-ശാന്തി

തേടുന്നിടമാണീ കോവിൽ

Generated from archived content: poem4_nov20_07.html Author: a_gangadharan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English